കൊച്ചി: മണ്ണിലലിയുന്ന തരം പ്ളാസ്‌റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക് ബാഗുകളുടെ വിലക്ക് നിലനിൽക്കുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. പരിസ്‌ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകളോടൊപ്പം കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക് ബാഗുകൾക്കും വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
മണ്ണിലലിയുന്ന തരം പ്ളാസ്‌റ്റിക് ഒഴികെയുള്ളവ നിരോധിച്ച് 2020 ജനുവരി ഒന്നിനാണ് സംസ്‌ഥാന സർക്കാർ ഉത്തരവിട്ടത്. പിന്നീട് ഇത്തരം ബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതോതിൽ സാധാരണ പ്ളാസ്‌റ്റിക് ബാഗുകൾ വിപണിയിൽ ഇറങ്ങിയെന്ന പേരിലാണ് പ്രകൃതി സൗഹൃദ പ്ളാസ്‌റ്റിക് ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയത്.
Read also: ‘പ്രതിഷേധിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ ഭാഗം’; ദിഷക്ക് ഐക്യദാർഢ്യവുമായി ഗ്രെറ്റ