അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ

By Team Member, Malabar News
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നാണ് വൻ രീതിയിൽ കൃഷികൾ നശിച്ചത്.

നഗരസഭയിലെ അരയി, മുട്ടംചിറ എന്നീ ഭാഗങ്ങളിലാണ് വാഴക്കൃഷി കനത്ത മഴയിൽ നശിച്ചു തുടങ്ങുന്നത്. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്ന വാഴകളിൽ വെള്ളം കയറിയതിനെ തുടർന്ന് പഴുപ്പ് ബാധിക്കുകയാണ്. വാഴയുടെ കൈകൾ വ്യാപകമായി ഒടിഞ്ഞു വീഴാൻ തുടങ്ങിയെന്നും ഇനി പ്രതീക്ഷയില്ലെന്നും കർഷകർ വ്യക്‌തമാക്കി. ഇതേ തുടർന്ന് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടാകുന്നത്.

ജൂൺ പകുതി ആകുമ്പോഴേക്കാണ് സാധാരണയായി മഴ കനക്കുന്നത്. ഈ സമയം ആകുമ്പോഴേക്കും വാഴകൾ പൂർണമായും വിളവെടുക്കുകയും ചെയ്യും. എന്നാൽ ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് കനത്ത മഴ തുടരുന്നത്. ഈ പ്രദേശത്ത് കൃഷി ചെയ്യുന്ന നാസറിന്റെ 500 വാഴകളും, മധുവിന്റെ 600 വാഴകളും അബൂബക്കറിന്റെ 1300 വാഴകളും പഴുപ്പ് ബാധിച്ച് നശിക്കുകയാണ്. കൂടാതെ മടിക്കൈ പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും നിരവധി കർഷകർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ട്.

Read also : ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE