തൃശൂർ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്‌ടറാണ് ഓക്‌സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തീയതി അഞ്ച് മണിക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സിലിണ്ടറുകൾ പിടിച്ചെടുക്കുന്നതിന് താലൂക്ക് തഹസീൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
നിശ്‌ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഓക്‌സിജൻ സിലിണ്ടർ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസിസ്‌റ്റന്റ് കളക്‌ടർ കൺവീനർ ആയ ഒരു കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.
National News: കോവിഡ് വ്യാപനം; ഒരാഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി ഡെൽഹി