തിരുവനന്തപുരം: ശബരിമല മേൽശാന്തി നിർണയത്തിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മലയാളി ബ്രാഹ്‌മണരല്ലാത്ത ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന ആവശ്യമുന്നയിച്ച് ബിഡിജെഎസ് സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാ സമരം നടത്തി. ഇക്കാര്യം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ബിഡിജെഎസും കക്ഷി ചേരും.
Read also: ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം