ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം

By Trainee Reporter, Malabar News
Ajwa Travels

ബത്തേരി: വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യം. ഏറെ നാളത്തെ സമ്മർദ്ദത്തിന് ഒടുവിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിന് കൈമാറുന്ന ഭൂമി വിനോദ സഞ്ചാര മേഖലക്കും ഗുണകരമാകും.

കൽപ്പറ്റ- ബത്തേരി ദേശീയപാതക്ക് സമീപമാണ് 540 ഏക്കറോളം വരുന്ന ബീനാച്ചി എസ്‌റ്റേറ്റ്. വർഷങ്ങളായി കേരള സർക്കാർ ഈ ഭൂമിക്ക് വേണ്ടി മധ്യപ്രദേശ് സർക്കാരിനോട് ആവശ്യം ഉന്നയിക്കുന്നുണ്ട്. അടുത്തിടെയാണ് ഭൂമി കേരളത്തിന് കൈമാറാൻ തീരുമാനമായത്. ഈ സാഹചര്യത്തിൽ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്നാണ് ഒരു വിഭാഗം പറയുന്നത്. സഫാരി പാർക്കിന് അനുയോജ്യമായ ഭൂമി വയനാട്ടിൽ വേറെ ലഭിക്കാനില്ലെന്ന സാഹചര്യവും നിലവിലുണ്ട്.

വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് ഒപ്പം ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിനും ഗുണകരമാകും സഫാരി പാർക്കെന്നാണ് വിലയിരുത്തൽ. ബീനാച്ചി എസ്‌റ്റേറ്റിന് സമീപം വന്യമൃഗ ശല്യം രൂക്ഷമാണെന്ന പരാതിയുമായി നാട്ടുകാർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഈ പ്രശ്‌നത്തിനും സഫാരി പാർക്കിലൂടെ പരിഹാരമാകും എന്നാണ് കണക്കുകൂട്ടലുകൾ.

Read also: വാഹനാപകടത്തിൽ യുവതി മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE