കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്‌ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ് ബാറുകൾ അടഞ്ഞുകിടന്നത്. ഇതാണ് ബിയറുകൾ ഉപയോഗശൂന്യമാകാൻ കാരണം. പരമാവധി 6 മാസം കാലാവധിയുള്ള ബിയറുകൾ പിന്നീട് പുനരുപയോഗിക്കാനും സാധിക്കില്ല. ഇതോടെ സംസ്‌ഥാനത്തെ ബാറുടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടായതെന്നും അസോസിയേഷൻ വ്യക്‌തമാക്കി.
നിലവിലെ നഷ്‌ടം നികത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ എക്‌സൈസ് മന്ത്രിയെ സമീപിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ ബാറുകൾക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Read also: ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന ആനക്കുട്ടി; കൗതുകമായി വീഡിയോ