കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. സെപ്‌റ്റംബര്‍ 30നാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഭവാനിപൂരിന് സ്വന്തം മകളെ വേണം’ എന്ന ക്യാപ്‌ഷനോടെ മമതക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾക്ക് തുടക്കമിട്ടിരിക്കുകയാണ് തൃണമൂൽ പ്രവർത്തകർ.
2011ലും 2016ലും സ്വദേശമായ ഭവാനിപുരില്‍ നിന്നാണ് മമത ജയിച്ചത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് സുവേന്ദു അധികാരിക്കെതിരെ മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ വിജയിക്കാൻ സാധിച്ചില്ല.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുകയായിരുന്നു. നിയമസഭയില്‍ അംഗമല്ലാത്തൊരാള്‍ മന്ത്രി സ്‌ഥാനത്ത് എത്തുകയാണെങ്കില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടണം. മമതയ്‌ക്ക് വേണ്ടി കൃഷി മന്ത്രി ശോഭൻദേബ് ചതോപാധ്യായ എംഎൽഎ സ്‌ഥാനം രാജിവെച്ചിരുന്നു
അതേസമയം മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ മൽസരാർഥിയെ കണ്ടെത്താൻ ഒറ്റക്കെട്ടായി നിലപാട് എടുക്കുമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഈ മാസം അവസാനം തന്നെ ഭവാനിപൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷനെ പ്രേരിപ്പിച്ച ഘടകം എന്താണെന്നും ബംഗാള്‍ പിസിസി പ്രസിഡണ്ട് അധീര്‍ രഞ്‌ജന്‍ ചൗധരി ചോദിച്ചു.
Read also: ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി