ബിപോർജോയ്; ഗുജറാത്തിൽ കനത്ത മഴയും കടൽക്ഷോഭവും- 76 ട്രെയിനുകൾ റദ്ദാക്കി

സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 74,343 പേരെ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റി.

By Trainee Reporter, Malabar News
heavy wind and rain
Representational image
Ajwa Travels

ന്യൂഡെൽഹി: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഗുജറാത്ത് തീരത്തു നിന്ന് 220 കിലോമീറ്റർ അകലെയാണ് ബിപോർജോയ്. ഇത് നാല് മണിയോടെ സൗരാഷ്‌ട്ര, കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള മാണ്ഡവി- കറാച്ചി പ്രദേശത്തിന് ഇടയിലുള്ള പാകിസ്‌ഥാൻ തീരത്തുമായി കരതൊടുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

ഇതേ തുടർന്ന് വരും മണിക്കൂറിൽ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 74,343 പേരെ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റി. കച്ച്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്ത് നിന്ന് ആരംഭിക്കുന്ന 76 ട്രെയിൽ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

കാറ്റഗറി 3യിലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കരതൊടുമ്പോൾ മണിക്കൂറിൽ 140-150 കിലോമീറ്റർ വേഗത ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. മരങ്ങൾ കടപുഴകി വീഴാനും പഴയ കോൺഗ്രീറ്റ് കെട്ടിടങ്ങൾക്കും താൽക്കാലിക നിർമിതികൾക്കും വൻ നാശനഷ്‌ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്‌ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്‌ഥാന വകുപ്പിന്റെ 397 പേരെയും സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

Most Read: വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണ സംഘത്തെ വിപുലീകരിച്ചു- വിദ്യയെ തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE