ജയ്‌പൂർ: യുപിഎ സര്‍ക്കാര്‍ ശക്‌തിപ്പെടുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്‌ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്‌ഥാനിലെ ബന്‍സ്വാരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ബിജെപിക്കും മോദിക്കും ആവശ്യം രണ്ട് ഹിന്ദുസ്‌ഥാനാണ്.
ഒന്ന് പണക്കാരുടെയും തിരഞ്ഞെടുക്കപ്പെട്ട വ്യവസായികളുടെയും മറ്റൊന്ന് ദളിതരുടെയും ദരിദ്രരുടെയും കര്‍ഷകരുടെയും പാർശ്വക്കരിക്കപ്പെട്ടവരുടെയും ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന് ഒറ്റ ഹിന്ദുസ്‌ഥാനേ ആവശ്യമുള്ളൂ. ബിജെപി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്‌ഥയെ ആക്രമിക്കുകയാണ്. നോട്ട് നിരോധനം, തെറ്റായ ജിഎസ്‌ടി ചുമത്തല്‍ എന്നിവ പ്രധാനമന്ത്രി നടപ്പിലാക്കിയത് സമ്പദ്‌വ്യവസ്‌ഥയെ നശിപ്പിച്ചു.
യുപിഎ സർക്കാർ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു. എന്നാൽ നരേന്ദ്ര മോദി നമ്മുടെ സമ്പദ് വ്യവസ്‌ഥക്ക് അപകടത്തിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്‌ഥാനില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഞായറാഴ്‌ചയാണ് സമാപിച്ചത്. അതിന് ശേഷമാണ് സംസ്‌ഥാനത്തെ കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്.
Read Also: ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ