ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി. അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടികാട്ടി ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹരക് സിംഗ് റാവത്തിനെ പുറത്താക്കിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ കൊട്ഡ്‌വാര്‍ എന്ന സ്‌ഥലത്ത് മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ റാവത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ബിജെപി നേതൃത്വത്തിനും റാവത്തിനുമിടയിലുള്ള അസ്വാരസ്യങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് എന്തുതന്നെ ആയാലും കൊട്ഡ്‌വാറില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്നും റാവത്ത് പ്രഖ്യാപിച്ചിരുന്നു.
അതേസമയം വനം-പരിസ്‌ഥിതി-തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന റാവത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ചില കുടുംബാംഗങ്ങള്‍ക്ക് വേണ്ടി റാവത്ത് സീറ്റുകള്‍ അവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം, മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തില്‍ നടന്ന കാബിനറ്റ് മീറ്റിങ്ങില്‍ താൻ രാജി വെക്കുമെന്ന് ഭീഷണി പെടുത്തുകയും തുടർന്ന് റാവത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
Read Also: കോൺഗ്രസിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് എത്തും; കെജ്‌രിവാൾ