കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറില്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഈ തിരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുമെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2019ല്‍ തൃണമൂലിന് ലഭിച്ച മേല്‍ക്കോയ്‌മ തുടരുമെന്നും സുവേന്തു അധികാരിയുടെ കൂറുമാറ്റം പാര്‍ട്ടിയെ ബാധിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ എന്ന നിലയില്‍ തന്റെ പ്രവചനം തെറ്റിയാല്‍ ചെയ്യുന്ന പണി ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇക്കാലയളവിലാണ് തിരഞ്ഞെടുപ്പ്. അതേസമയം സംസ്‌ഥാനത്ത് ഇടതുമുന്നണിയും കോണ്‍ഗ്രസും സഖ്യമായായ് മൽസരിക്കാന്‍ തീരുമാനമായി.
Read also: കർണാടകയിലെ രാത്രികാല കര്‍ഫ്യൂ പിൻവലിച്ചു