ബെംഗളൂരു: ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കർഫ്യൂ സർക്കാർ പിൻവലിച്ചത്.
ഡിസംബർ 23 രാത്രി 10 മണി മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ജനുവരി 2 വരെ തുടരുമെന്നും കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചിരുന്നു. കര്‍ഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തോടെ ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. എന്നാൽ, പിൻവലിച്ചതോടെ ആഘോഷങ്ങൾക്ക് തടസമില്ല എന്നാണ് സൂചന.
Also Read: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന് വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍
കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മഹാരാഷ്‌ട്രയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടണിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.