‘പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല’; ഹത്രസ് സംഭവത്തില്‍ വിവാദമായി ബിജെപി നേതാവിന്റെ പരാമര്‍ശം

By News Desk, Malabar News
MalabarNews_rape
Representation Image
Ajwa Travels

ഹത്രസ് സംഭവത്തില്‍ ബിജെപി തമിഴ്നാട്  ഐ.ടി.സെല്‍ തലവന്‍ നിര്‍മ്മല്‍ കുമാര്‍ പറഞ്ഞത് വിവാദമാകുന്നു. മുഖം മറക്കാതെ സ്ട്രച്ചറില്‍ പരിക്കുകളോടെ കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച്,  ‘നോക്കൂ പെണ്‍കുട്ടിയുടെ നാക്ക് മുറിച്ച് കളഞ്ഞിട്ടില്ല, പെണ്‍കുട്ടി ബലാത്സംഗത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല’, എന്നാണ് നിര്‍മ്മല്‍ കുമാര്‍ പറഞ്ഞത്.

‘ഇറ്റാലിയന്‍ മാഫിയ’ നിരപരാധികളെ ഉപയോഗിച്ച് ചീപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ഇയാള്‍ പങ്കുവെച്ചത് വ്യാജ വീഡിയോ ആണ്. ഹത്രസ് പെണ്‍കുട്ടിയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും വ്യാജമാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related News: ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും

അതിനിടെ ഹത്രസ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ബലാത്സംഗം മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെയും പ്രതികളുടേയും കുടുംബങ്ങള്‍ തമ്മില്‍ പതിറ്റാണ്ടായി ശത്രുതയില്‍ ആയിരുന്നു. 2001 ല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഈ കേസില്‍ പ്രതികളായ നരേന്ദ്ര, രവി എന്നിവര്‍ 20 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. നേരത്തേയും പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE