ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കേണ്ട സമയമാണ് ഇതെന്നും പ്രിയങ്ക ട്വീറ്റിൽ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സർക്കാരിന്റെ മറുപടി വേണമെന്നും അവർ കൂട്ടിച്ചേർത്തു.
हाथरस जैसी वीभत्स घटना बलरामपुर में घटी। लड़की का बलात्कार कर पैर और कमर तोड़ दी गई। आजमगढ़, बागपत, बुलंदशहर में बच्चियों से दरिंदगी हुई।
यूपी में फैले जंगलराज की हद नहीं। मार्केटिंग, भाषणों से कानून व्यवस्था नहीं चलती। ये मुख्यमंत्री की जवाबदेही का वक्त है। जनता को जवाब चाहिए।
— Priyanka Gandhi Vadra (@priyankagandhi) October 1, 2020
അതേസമയം, ഹത്രസ് പീഡനത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് രണ്ട് പീഡനങ്ങളാണ് ഉത്തർപ്രദേശിൽ ഉണ്ടായത്. അസംഗഢിൽ എട്ടു വയസ്സുകാരിയും ബാൽറാംപൂറിൽ 22കാരിയുമാണ് പീഡനത്തിനിരയായത്. അയൽവാസിയായ 20കാരനാണ് എട്ടുവയസുകാരിയെ പീഡിപ്പിച്ചത്. കുട്ടിയെ കുളിക്കാൻ കൊണ്ടു പോകുകയാണെന്ന് പറഞ്ഞാണ് അയൽവാസിയായ ഡാനിഷ് എന്നയാൾ കൊണ്ടുപോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടാകുകയും രക്ത സ്രാവമുണ്ടാകുകയും ചെയ്തു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Also Read: ചന്ദ്രശേഖർ ആസാദിനെ വീട്ടു തടങ്കലിലാക്കി യുപി പോലീസ്
ബൽറാംപൂറിൽ പീഡനത്തിരയായ പെൺകുട്ടി മരിച്ചു. ബുധനാഴ്ചയാണ് സംഭവം. രണ്ട് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. നാലു ഡോക്ടർമാരുടെ പാനൽ അടങ്ങിയ സംഘം പോസ്റ്റ്മോര്ട്ടം ചെയ്ത് ബുധനാഴ്ച രാത്രി തന്നെ മൃതദേഹം സംസ്കരിച്ചതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച കോളേജ് അഡ്മിഷൻ എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നില്ല. ഇതേത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെ യുവതിയെ അവശനിലയിൽ കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ് ഇട്ട് ഓട്ടോയിൽ വീട്ടിൽ എത്തിക്കുക ആയിരുന്നു. യുവതിയെ വീട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റതിനാൻ യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
Also Read: സിവിൽ സർവീസ് പരീക്ഷ ഞായറാഴ്ച നടക്കും; കേരളത്തിൽ മുപ്പതിനായിരത്തോളം അപേക്ഷകര്
യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നു എന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട് പറയുന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.