ഏഡന്‍: യെമനിലെ ഏഡന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്‌ഫോടനം. 15 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. യെമനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങള്‍ സൗദിയില്‍ നിന്നും ഏഡന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
പ്രധാനമന്ത്രി മായീന്‍ അബ്‌ദുല്‍ മാലിഖ് അടക്കം മന്ത്രിസഭാ അംഗങ്ങളും യെമനിലെ സൗദി സ്‌ഥാനപതി മുഹമ്മദ് സഈദ് അല്‍ ജാബറും സഞ്ചരിച്ച വിമാനം ലാന്‍ഡ് ചെയ്‌തതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് സൗദിയുടെ പിന്തുണയോടെ 24 അംഗ മന്ത്രിസഭ ചുമതലയേറ്റത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ സര്‍ക്കാരിനെതിരെ ഹൂതി വിമതര്‍ ശക്‌തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Read also: കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി