മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.
രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. കുതിരപ്പുഴയുടെ രാമംകുത്ത് കടവില്‍ നിലമ്പൂരിലെ മൽസ്യ ഭവൻ ഓഫിസിലെ ജീവനക്കാരാണ് പരിശോധന നടത്തിയത്. എന്നാൽ ഫിഷറീസ് സംഘത്തെ കണ്ടതും മീൻപിടിച്ചു കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മീൻ പിടുത്ത സംഘത്തിൽ ഏഴ് പേര്‍ ഉണ്ടായിരുന്നതായി അസി. ഓഫിസർ അബ്‌ദുൾ റഫീഖ് പറഞ്ഞു. 2010ലെ ഫിഷറീസ് ആക്‌ട് പ്രകാരം ആറ് മാസം തടവും 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. തോട്ടപൊട്ടിച്ചും വിഷം കലക്കിയുമുള്ള മീൻ പിടുത്തം നിരോധിച്ചതാണെന്ന് അധികൃതർ വ്യക്‌തമാക്കി.
അതേസമയം ചാലിയാർ പുഴ, കുതിരപ്പുഴ എന്നിവിടങ്ങളിൽ തോട്ടപൊട്ടിച്ചുള്ള മീൻപിടിത്തം സജീവമാണ്. നാട്ടുകാരുടെയും മറ്റും പരാതികളുടെ അടിസ്‌ഥാനത്തിൽ അധികൃതർ ഇവിടങ്ങളില്‍ നിരീക്ഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.
Malabar News: കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ