തോട്ടപൊട്ടിച്ച് മീന്‍പിടുത്തം; മൽസ്യവും വലയും ഫോണും പിടിച്ചെടുത്തു; പ്രതികൾ രക്ഷപ്പെട്ടു

By Staff Reporter, Malabar News
blast fishing
Ajwa Travels

മലപ്പുറം: തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്ന സംഘത്തിൽ നിന്നും മൽസ്യവും വലയും ഫോണും പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്‌ഥർ. അഞ്ച് കിലോയോളം മീനും വലയും ഫോണുമാണ് പിടിച്ചെടുത്തത്. എന്നാൽ ഉദ്യോഗസ്‌ഥരെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. കുതിരപ്പുഴയുടെ രാമംകുത്ത് കടവില്‍ നിലമ്പൂരിലെ മൽസ്യ ഭവൻ ഓഫിസിലെ ജീവനക്കാരാണ് പരിശോധന നടത്തിയത്. എന്നാൽ ഫിഷറീസ് സംഘത്തെ കണ്ടതും മീൻപിടിച്ചു കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മീൻ പിടുത്ത സംഘത്തിൽ ഏഴ് പേര്‍ ഉണ്ടായിരുന്നതായി അസി. ഓഫിസർ അബ്‌ദുൾ റഫീഖ് പറഞ്ഞു. 2010ലെ ഫിഷറീസ് ആക്‌ട് പ്രകാരം ആറ് മാസം തടവും 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. തോട്ടപൊട്ടിച്ചും വിഷം കലക്കിയുമുള്ള മീൻ പിടുത്തം നിരോധിച്ചതാണെന്ന് അധികൃതർ വ്യക്‌തമാക്കി.

അതേസമയം ചാലിയാർ പുഴ, കുതിരപ്പുഴ എന്നിവിടങ്ങളിൽ തോട്ടപൊട്ടിച്ചുള്ള മീൻപിടിത്തം സജീവമാണ്. നാട്ടുകാരുടെയും മറ്റും പരാതികളുടെ അടിസ്‌ഥാനത്തിൽ അധികൃതർ ഇവിടങ്ങളില്‍ നിരീക്ഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.

Malabar News: കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE