നാഗ്‌പൂർ: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്നൊരു നിർദേശം ബിആര്‍ അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണ ഉള്ളതുകൊണ്ടാണ് അത്തരത്തില്‍ ഒരു നിര്‍ദ്ദേശം അംബേദ്കര്‍ മുന്നോട്ട് വച്ചത് എന്നായിരുന്നു ബോബ്‌ഡെയുടെ വാദം.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒരുപോലെ സ്വീകാര്യമായ ഭാഷയായതിനാൽ തമിഴിനോ ഹിന്ദിക്കോ ഉള്ളതുപോലെ സംസ്‌കൃതത്തിന് എതിര്‍പ്പ് ഉണ്ടാവില്ലെന്നും അതിനാലാണ് അംബേദ്കര്‍ ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ ആ നിർദേശം വിജയിച്ചില്ലെന്നും ബോബ്‌ഡെ കൂട്ടിച്ചേർത്തു. അംബേദ്കറുടെ 130 ജൻമവാര്‍ഷിക ദിനത്തിലാണ് ബോബ്‌ഡെയുടെ പരാമര്‍ശം
Read also: ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി