കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകി; മനുഷ്യത്വരഹിതമായ സംഭവമെന്ന് ബൃന്ദ കാരാട്ട്

By Team Member, Malabar News
Brinda Karat On The Baby Abduction Case In Peroorkkada
Ajwa Travels

ന്യൂഡെൽഹി: തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ മാതാവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ദേശീയ നേതാവ് ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നതെന്നും, അനുപമക്ക് കുട്ടിയെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് വ്യക്‌തമാക്കി.

കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് കുട്ടിയെ വളര്‍ത്തുന്നത്. ഇക്കാര്യം അവർ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വ്യക്‌തമാക്കിയ ബൃന്ദ കാരാട്ട്,  എന്നാൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.

ഡെൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് ബൃന്ദ മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അനുപമ നേരത്തെ തന്നെ ബൃന്ദ കാരാട്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയിൽ ഇടപെടാനായി പികെ ശ്രീമതിയെ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു.

Read also: നിരാഹാരം ആരംഭിച്ചു; നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE