കത്‍വ: ജമ്മു കശ്‌മീരിലെ കത്‍വ, സാംബ ജില്ലാതിര്‍ത്തികളില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ നിര്‍മിച്ചത് എഞ്ചിനീയറിംഗ് മികവോടെയെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്‍എസ് ജംവാള്‍. തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാകിസ്‌ഥാന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘കത്‍വയിലെ ഹിരാനഗര്‍ സെക്‌ടറില്‍ കണ്ടെത്തിയ തുരങ്കത്തിന് ഏകദേശം 150 മീറ്റര്‍ നീളമുണ്ട്, ശരിയായ എഞ്ചിനീയറിംഗ് സാങ്കേതിക മികവോടെയാണ് ഈ തുരങ്കത്തിന്റെ നിര്‍മാണം. തീവ്രവാദികളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പാകിസ്‌ഥാന്റെ മനപൂര്‍വമായ ശ്രമമാണിത്,’ ജാംവാള്‍ പറഞ്ഞു.
മാത്രവുമല്ല ഇതുവരെ 9 മുതല്‍ 10 തുരങ്കങ്ങള്‍ വരെ കണ്ടെത്തിയെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഞങ്ങള്‍ കതുവയില്‍ 2-3 തുരങ്കങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്‌ച രാവിലെയാണ് കത്‍വയിയില്‍ തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന്റെ ആഴം 25 മുതല്‍ 30 അടി വരെയാണെന്നും വ്യാസം രണ്ടോ മൂന്നോ അടി ഉണ്ടാകുമെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
Read Also: സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ