അമ്പരപ്പിച്ച് ബുംറ; വൈറലായി ‘അനുകരണ’ വിഡിയോ

By Staff Reporter, Malabar News
sports image_malabar news
Jasprit Bumrah( Image Courtesy: Twitter)
Ajwa Travels

ദുബായി: ഐപിഎല്ലിലെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരമാണ് ജസ്പ്രീത് ബുംറ. തന്റെ വൈവിധ്യമാര്‍ന്ന ബൗളിങ് ശൈലിയിലൂടെ നേരത്തെ തന്നെ ക്രിക്കറ്റ് ആസ്വാദകരെ അമ്പരപ്പിച്ച ഈ പേസര്‍ തന്നെയാണ് മുംബൈ ടീമിന്റെ കുന്തമുനയും. ശ്രീലങ്കന്‍ താരം ലസിത് മലിങ്കയുടെ പിന്‍മാറ്റത്തോടെ ഈ സീസണില്‍ മുംബൈയുടെ
പേസ് അക്രമണിനു ചുക്കാന്‍ പിടിക്കാനൊരുങ്ങുന്ന ബുംറയുടെ ബൗളിങ് വിഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. മുംബൈ ടീമിന്റെ നെറ്റ് സെഷനില്‍ ആറു വ്യത്യസ്ത ബൗളര്‍മാരുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ച് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ആറു വ്യത്യസ്ത ബൗളിങ് ശൈലികളില്‍ ബുംറ ബൗള്‍ ചെയ്യുന്ന വിഡിയോ ആണ് മുംബൈ ടീം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവ ആരുടെയൊക്കെയാണ് എന്നത് കാഴ്ചക്കാര്‍ക്ക് വിട്ടിരിക്കുകയാണ്. അതേസമയം ബുംറ അനുകരിക്കാന്‍ ശ്രമിച്ചവര്‍ ആരൊക്കെയാണെന്ന് ഊഹിക്കാനാവുമോ എന്നും ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

 നിരവധി പേരാണ് വിഡിയോക്കു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുനാഫ് പട്ടേല്‍, ഗ്ലെന്‍ മഗ്രാത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കേദാര്‍ ജാദവ്, ശ്രേയസ് ഗോപാല്‍, അനില്‍ കുംബ്ലെ എന്നിവരെയാണ് ബുംറ അനുകരിച്ചിരിക്കുന്നതെന്നാണ് ഭൂരിപക്ഷം ആളുകളുടെയും ഉത്തരം. ലസിത് മലിംഗ, ഷെയ്ന്‍ വോണ്‍ എന്നിവരുടെ പേരും കമന്റുകളില്‍ ഉണ്ട്.

ഇതാദ്യമായല്ല നെറ്റ്സില്‍ ബുംറ ആരാധകരെ ഞെട്ടിക്കുന്നത്. 2017ല്‍ ബെംഗളൂരുവില്‍ വെച്ച് ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടയിലും ബുംറ സമാനമായ പ്രകടനം നടത്തിയിരുന്നു.

സെപ്തംബര്‍ 19ന് അബുദാബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സുമായാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. ഐപിഎല്ലില്‍ നാലാം കിരീടം തേടിയാണ് മുംബൈ ടീം പോരിനിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE