ശ്രീലങ്കയില്‍ ആഞ്ഞടിച്ച് ബുറെവി; കേരളത്തില്‍ അതിജാഗ്രത തുടരുന്നു

By Team Member, Malabar News
Malabarnews_burevi
Representational image
Ajwa Travels

ജാഫ്ന/കന്യാകുമാരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ പ്രവേശിച്ച് നാശം വിതച്ചു മുന്നേറുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതിനോടകം തന്നെ നിരവധി നാശനഷ്‌ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി എന്നിവിടങ്ങളിലാണ് മഴയും കാറ്റും ശക്‌തമായി തുടരുന്നത്.

ശ്രീലങ്കയോടൊപ്പം തന്നെ തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്‌തമായിട്ടുണ്ട്. ഇതേതുടര്‍ന്ന് കന്യാകുമാരി ഉള്‍പ്പടെയുള്ള 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ കന്യാകുമാരി, രാമനാഥപുരം എന്നീ ജില്ലകളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്‌തു.

ശ്രീലങ്കയില്‍ പ്രവേശിച്ച ബുറെവി ഇന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്‌ഥാനത്ത് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്‌തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഈ ജില്ലകളെ കൂടാതെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തീവ്രത കുറഞ്ഞ അതിതീവ്ര ന്യൂനമര്‍ദ്ദം ആകുമെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ പൊതുജനങ്ങളും അധികൃതരും തയ്യാറായിരിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവില്‍ 8 എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ ചുഴലിക്കാറ്റ് പ്രവേശിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Read also : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ആര്‍ ജയപ്രകാശ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE