ന്യൂഡെൽഹി: ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍. പകരം കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി ടെസ്‌ലയോട് പറഞ്ഞത്.
ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഗഡ്‌കരിയുടെ പരാമര്‍ശം. നേരത്തെ ഇന്ത്യയില്‍ വാഹനം എത്തിക്കുന്നതിനുള്ള നികുതി സംബന്ധമായ കാര്യത്തെ പറ്റി ടെസ്‌ലയും കേന്ദ്രവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ടെസ്‌ലയ്‌ക്ക് വാഹനം നിര്‍മിക്കാനുള്ള എല്ലാ സജ്‌ജീകരണങ്ങളും ഇന്ത്യയില്‍ ഒരുക്കുമെന്നും കേന്ദമന്ത്രി ഉറപ്പു നല്‍കി.
എന്നാല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഉയര്‍ന്ന തീരുവയാണ് നല്‍കേണ്ടി വരുന്നതെന്നാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ പരാതി. വാഹനങ്ങള്‍ ഇറക്കുമതി ചെയാന്‍ കമ്പനി തയ്യാറാണെങ്കിലും മറ്റ് രാജ്യങ്ങളേക്കാൾ ഉയര്‍ന്ന തീരുവയാണ് ഇന്ത്യയിൽ ഈടാക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് ചൂണ്ടിക്കാണിച്ചു.
Read Also: ഓഹരിവിപണി; സൂചികകൾ റെക്കോഡ് ഉയരത്തിൽ