ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ

By News Desk, Malabar News
Kulathupuzha Rape case
Ajwa Travels

തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്‌പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇതിനെ തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു.

Also Read: കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണം; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ എസ്എഫ്‌ഐ

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. മലപ്പുറത്ത് വീട്ടുജോലിക്ക് പോയി തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ ആയിരുന്നു യുവതി. കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ കോവിഡില്ലെന്ന് സ്‌ഥിരീകരിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ പ്രദീപ് കുമാറിനെ വിളിച്ചപ്പോൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 3ന് ഉച്ചക്ക് ശേഷം പ്രദീപ് കുമാറിന്റെ ഭരതന്നൂരിലെ വീട്ടിലെത്തിയ യുവതിയെ അന്ന് രാത്രി മുഴുവൻ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

അതേസമയം, യുവതിയുടെ സത്യവാങ്മൂലത്തിൽ കൂടുതൽ വ്യക്‌തത വരുത്താൻ അന്വേഷണം നടത്തണമെന്ന് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE