തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരി ഇന്ന് സിബിഐ ഓഫീസിൽ ഹാജരാകും. ഇന്ന് രണ്ട് മണിയോടെയാണ് ഡെൽഹിയിലെ സിബിഐ ഓഫീസിൽ പരാതിക്കാരി ഹാജരാകുന്നത്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ കേസ് സിബിഐക്ക് കൈമാറിയത്.
കോൺഗ്രസിലെ തന്നെ ഉന്നത നേതാക്കൾക്ക് എതിരെയും, ബിജെപി ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിർണായക കേസാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടി എന്നിവർക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സോളാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത് വലിയ രാഷ്‌ട്രീയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. കഴിഞ്ഞ 4 വർഷത്തോളമായി സോളാർ കേസിൽ ഇഴഞ്ഞു നീങ്ങിയ അന്വേഷണമാണ് ഇപ്പോൾ ദ്രുതഗതിയിൽ സിബിഐക്ക് കൈമാറിയതും, അന്വേഷണം ആരംഭിക്കുന്നതും.
Read also : ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല