കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം പഞ്ചാബിന് പിന്നാലെ ഹരിയാനയിലും വ്യാപിക്കുമ്പോള്‍ ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അകാലിദള്‍ സ്വീകരിച്ചതുപോലുള്ള കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് ബിജെപി സഖ്യകക്ഷിയായ ജനായക് ജനതാ പാര്‍ട്ടിയോടും ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ശക്തമായ പ്രതികരണത്തിന് മടിക്കുന്ന പാര്‍ട്ടിയില്‍ നേതൃ മാറ്റം വേണമെന്ന ആവശ്യം പോലും ഉയര്‍ന്നു കഴിഞ്ഞു.
ഹരിയാനയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ നിര്‍ണായക പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് ജനായക് ജനതാ പാര്‍ട്ടി. 90 അംഗ നിയമസഭയില്‍ 10 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. പഞ്ചാബിനെ പോലെ ഹരിയാനയിലും കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതോടെ ജനായക് ജനതാപാര്‍ട്ടിയുടെ നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയും ആയ ദുഷ്യന്ത് ചൗതാല കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. സമരങ്ങളെ തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ പാര്‍ട്ടി നേതൃയോഗവും ചേര്‍ന്നു.
ഹര്‍സിമ്രത് കൗര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസാണ് ജനായക് ജനതാപാര്‍ട്ടിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ‘ഹര്‍സിമ്രത് കൗറിന്റെ രാജിയെ തുടര്‍ന്ന് താങ്കള്‍ ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും രാജിവെക്കാന്‍ തയ്യാറാകണമായിരുന്നു. കര്‍ഷകരോടുളള താല്‍പര്യങ്ങളെക്കാള്‍ അധികാരമാണ് നിങ്ങള്‍ക്ക് പ്രധാനം’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംങ് സുര്‍ജേവാല പറഞ്ഞു.
Read Also: കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ
സെപ്റ്റംബര്‍ 10 ന് പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജ്ജ് ജനായക് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ലാത്തിചാര്‍ജ്ജില്‍ നിരവധി കര്‍ഷകര്‍ക്കാണ് പരുക്കേറ്റത്. കര്‍ഷരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നതോടെ ദുഷ്യന്ത് ചൗതാല ലാത്തിചാര്‍ജ്ജിനെ തള്ളിപറഞ്ഞുകൊണ്ട് രംഗത്തു വന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ചൗതാല പറഞ്ഞെങ്കിലും ആഭ്യന്തര മന്ത്രി അന്വേഷണ ആവശ്യം തള്ളികളയുക ആയായിരുന്നു. ഇതേതുടര്‍ന്ന് ലാത്തിചാര്‍ജ്ജ് നടന്നതിന് കര്‍ഷകരോട് മാപ്പ് പറഞ്ഞ് പ്രതിസന്ധി മറികടക്കാനാണ് പാര്‍ട്ടി നേതൃത്വം തയ്യാറായത്.