ന്യൂഡെൽഹി : രാജ്യത്തെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറല്ലെന്നും, എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ. മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം എപിഎംസികൾ വഴി കർഷകർക്ക് ഒരു ലക്ഷം കോടി രൂപ നൽകുമെന്നും, നാളികേര ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ അധ്യക്ഷ സ്‌ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ കോവിഡ് പ്രതിരോധ നടപടികൾക്കായി 23,000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു.
മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം ചേർന്ന യോഗത്തിൽ കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് ചർച്ച ചെയ്‌തത്. ഇതിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറല്ലെന്ന നിലപാട് കേന്ദ്രമന്ത്രി ആവർത്തിച്ചത്. അതേസമയം പുനഃസംഘടനക്ക് ശേഷം മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിൽ പ്രമുഖ മന്ത്രിമാർക്ക് അസംതൃപ്‌തിയുണ്ടെന്നാണ് സൂചന.
Read also : കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്