ന്യൂഡെൽഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാന്‍ ആലോചന. കഴിഞ്ഞ പതിനെട്ടിന് ചേര്‍ന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രിയാണ് ഈ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചത്. ഇത് പ്രായോഗികമാക്കാൻ വേണ്ടിയുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര സർക്കാർ നിര്‍ദ്ദേശം നല്‍കി.
ഇതോടൊപ്പം നിരവധി സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ ഉരുത്തിരിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടര്‍ന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാര്‍ഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉടൻ പഠിച്ച് റിപ്പോർട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജ്‌ജനം, ചേരി നിർമാര്‍ജ്‌ജനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക നില മോശമായതിനാൽ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾക്കാകും അറുപതിന പദ്ധതിയിൽ ഊന്നൽ നൽകുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read Also: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നു; ജാഗ്രത തുടരും