കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചരഞ്‌ജിത് സിംഗ് ചാന്നി

By Staff Reporter, Malabar News
charanjit singh channi_malabar news
ചരഞ്‌ജിത് സിംഗ് ചാന്നി
Ajwa Travels

ചണ്ഡീഗഢ്: കര്‍ഷക വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് ക്യാബിനറ്റ് മിനിസ്‌റ്റര്‍ ചരഞ്‌ജിത് സിംഗ് ചാന്നി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

പഞ്ചാബിലെ ജനങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും മുഖ്യമന്ത്രിക്കൊപ്പം ആണെന്ന് മന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. മാത്രവുമല്ല അമരീന്ദര്‍ സിങ്ങിനെതിരെ അകാരണമായി ഇഡി, സിബിഐ കേസുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്ര നിയമങ്ങള്‍ അസാധുവാക്കുന്നതിനായി പഞ്ചാബ് സര്‍ക്കാര്‍ ഇതിനകം നിയമസഭയില്‍ നാല് ബില്ലുകള്‍ പാസാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലായ്‌പ്പോഴും പഞ്ചാബിലെ ജനങ്ങളോടൊപ്പമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നിലനിന്നതെന്ന് പറഞ്ഞ ചരഞ്‌ജിത് സിംഗ് ജല ഉടമ്പടി ബില്ലുകള്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് ലോകസഭയില്‍ നിന്ന് രാജിവെച്ചത് അതിനുള്ള തെളിവാണെന്നും വ്യക്‌തമാക്കി.

ദേശീയ തലസ്‌ഥാനത്തും പരിസരത്തും അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കൂടുതലും പഞ്ചാബില്‍ നിന്നും മറ്റ് വടക്കന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകരാണ് ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.

Read Also: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE