സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്‌ളീഷ് വമ്പൻമാരായ ചെൽസി ഫൈനലിലേക്ക്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയലിനെ തകർത്തത്.
ആദ്യപാദത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ആധികാരിക ജയമാണ് ചെൽസി സ്വന്തമാക്കിയത്.
View this post on Instagram
2012ന് ശേഷം അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന ചരിത്ര നേട്ടമാണ് ചെൽസി സ്വന്തമാക്കിയത്. മൽസരത്തിന്റെ 28ആം മിനിറ്റിൽ സൂപ്പർതാരം തിമോ വെർണറും, 85ആം മിനിറ്റിൽ മേസൺ മൗണ്ടുമാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.
റയലിൽ പരിക്ക് മൂലം കഴിഞ്ഞ മൽസരങ്ങളിൽ പുറത്തിരുന്ന റാമോസ് തിരിച്ചെത്തിയിട്ടും ടീമിന് രക്ഷയായില്ല. ഫൈനലിൽ മറ്റൊരു ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്‌റ്റർ സിറ്റിയാണ് ചെൽസിക്ക് എതിരാളികൾ.
Read Also: ദളപതി 65ൽ വിജയ്‌ക്കൊപ്പം മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും