കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തിൽ മൽസരിക്കുന്ന ആർഎംപി(ഐ) നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ ഇരയാണ് അവരെന്നും ചെന്നിത്തല പറഞ്ഞു.
നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാർട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടിപി ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഭരണഘടന നൽകിയ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് ചെയ്‌തത്. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തെ നേരിടാൻ ടിപിയുടെ ഭാര്യ മുന്നോട്ട് വരുമ്പോൾ അവരെ പിന്തുണക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണ്.
വടകരയിൽ ഇടതുമുന്നണിയെ നേരിടുന്ന കെകെ രമക്ക് യുഡിഎഫിന്റെയും തന്റെയും പിന്തുണ വാഗ്‌ദാനം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Read also: യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ