തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി കേന്ദ്രത്തിൽ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്താൻ എംപിമാർ സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം എംപിമാരുമായി ചേർന്ന യോഗത്തിൽ വ്യക്‌തമാക്കി.
സംസ്‌ഥാനം ഏറെ പ്രതീക്ഷ വെക്കുന്ന നിരവധി പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. ഇവയുടെ പൂർത്തീകരണത്തിന് സംസ്‌ഥാനത്ത് നിന്നുള്ള എംപിമാർ ആത്‌മാർഥമായി തന്നെ കേന്ദ്രത്തിൽ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത, ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ ബൈപ്പാസ്, പളനി–ശബരിമല പുതിയ ദേശീയ പാത, കോഴിക്കോട് കിനാലൂരിൽ എയിംസ് തുടങ്ങിയ പദ്ധതികളാണ് കേന്ദ്രത്തിന്റെ അനുമതി കാത്ത് കഴിയുന്നത്.
കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട് പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, എംപിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവർ ഓൺലൈനായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. റെയില്‍വെ ലൈന്‍ കടന്നുപോകുന്ന സ്‌ഥലത്തുകൂടി കെ-ഫോണ്‍ കേബിളുകള്‍ ഇടുന്നതിന് റെയില്‍വേയുടെ അനുമതി ലഭ്യമാക്കാനും എംപിമാരുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി എംപിമാരോട് പറഞ്ഞു.
Read also : മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ