മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വടക്കന്‍ ശര്‍ഖിയയിലെ ഫസ്‌റ്റ് ഇന്‍സ്‌റ്റന്‍സ് കോടതിയാണ് പ്രവാസിക്ക് ശിക്ഷ വിധിച്ചത്. ബംഗ്ളാദേശ് സ്വദേശിയായ ആളാണ് പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തിയത്. മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് വിധിച്ചത്. തടവ് കാലാവധി പൂർത്തിയാക്കിയ ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കല്‍, ഒത്തുചേരലുകള്‍ക്കുള്ള വിലക്ക് എന്നിവ ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് നേരത്തെ തന്നെ സുപ്രീം കമ്മിറ്റി വ്യക്‌തമാക്കിയിരുന്നു.
Read also : സൗദിയിൽ 197 പുതിയ കോവിഡ് രോഗികൾ; 203 പേർക്ക് രോഗമുക്‌തി