ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്. എയ്‌ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടം നടന്നത്.
ശുചിമുറി കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ടാം ക്‌ളാസ് വിദ്യാർഥികളായ ഡി വിശ്വരഞ്‌ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്‌ഥലത്തും ആറാം ക്‌ളാസ് വിദ്യാർഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരിക്കേറ്റ് മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം പരിശോധനകൾ നടക്കുന്നതിനാൽ സ്‌കൂളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകട സ്‌ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉന്നത അധികാരികള്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട് സമര്‍പ്പിക്കാന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കിയിട്ടുണ്ട്.
Most Read: ഒമൈക്രോണിൽ അതിജാഗ്രതാ നിർദ്ദേശം; സ്വയംനിരീക്ഷണം കർശനമാക്കണം