കൊച്ചി: മലയാള സിനിമ ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ഇതുസംബന്ധിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും നടന്‍ ജോജു ജോര്‍ജിനും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അതേസമയം ഒടിടിയില്‍ വന്നത് ചിത്രത്തിന്റെ സര്‍ട്ടിഫൈ ചെയ്‌ത കോപ്പിയല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്.
സിനിമാറ്റോഗ്രാഫ് ആക്‌ട്, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ്, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് ‘ചുരുളി’ക്കു നൽകിയതെന്നും, അതെസമയം ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ പുറത്തു വന്നിരിക്കുന്നതെന്നും വ്യക്‌തമാക്കി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.
ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്‌ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് –1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി 2021 നവംബര്‍ 18നാണ് മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് നൽകിയത്. മാദ്ധ്യമങ്ങളിൽ, വിശേഷിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ ചുരുളി സിനിമയുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകൾ വ്യാപകമാവുന്നതായി പരാതി ലഭിച്ചെന്നും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ കോടതിയെ അറിയിച്ചിരുന്നു.
Read also: രക്ഷിതാക്കളെ കടക്കെണിയിൽ പെടുത്തി; ബൈജൂസ് ആപ്പിനെതിരെ ബിബിസി റിപ്പോര്‍ട്