കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ അമ്പലത്തറ മുതൽ മാവുങ്കാൽ വരെയുള്ള അഞ്ഞൂറോളം വീടുകളിൽ പാചകവാതകം എത്തും. തുടർന്ന് ചിത്താരി വരെ പൈപ്പ്‌ലൈൻ നീട്ടും. രണ്ടാം ഘട്ടത്തിൽ കെഎസ്‌ടിപി റോഡരികിലൂടെ കാസർഗോഡ് നഗരത്തിലേക്കും പിന്നീട് നീലേശ്വരത്തേക്കും പദ്ധതി വ്യാപിപ്പിക്കും.
പൈപ്പ്‌ലൈൻ സ്‌ഥാപിക്കുന്ന ഭാഗം തീരുമാനിക്കുന്നത് ദേശീയപാത വികസനം കൂടി പരിഗണിച്ചാകും. കാഞ്ഞങ്ങാട് മൂലക്കണ്ടത്ത് ഒരു കിലോമീറ്റർ പൈപ്പ്ലൈനിന്റെ പണി പൂർത്തിയായിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ വീടുകൾക്കും സ്‌ഥാപനങ്ങൾക്കുമാണ് മുൻഗണന.
Also Read: കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു