തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ അവരുടെ വാഹനം തടസമായി വെച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘർഷത്തിന്റെ തുടക്കം.
അക്രമം നടത്തിയവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്‌ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതൽ പോലീസ് സ്‌ഥലത്തെത്തിയാണ് സംഘർഷ സാധ്യതക്ക് അയവ് വന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. കഴക്കൂട്ടത്തെ കലാപ ഭൂമിയാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കടകംപള്ളിയും ആരോപിച്ചു.
Also Read: പെരിയ ഇരട്ടക്കൊലപാതകം; പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി