ന്യൂഡെൽഹി : ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ കളക്‌ടർക്കെതിരെ നടപടി. ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് ജില്ലാ കളക്‌ടർ രൺബീർ ശർമ്മയെ സസ്‌പെൻഡ് ചെയ്‌തു.
മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിലാണ് രൺബീർ ശർമ്മ മർദ്ദിച്ചത്. ഇതിന് പിന്നാലെ ഇയാളെ പോലീസുകാരും ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും, ഫോൺ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്‌തു.
തുടർന്ന് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വരികയും, വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് കളക്‌ടർക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയും, സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തത്.
Read also : ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം