അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മന്ത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്. തിങ്കളാഴ്‌ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നത്. നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.
സംഘർഷ വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സംഭവ സ്‌ഥലത്ത് എത്തിയിരുന്നു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദേശത്ത് തീയിടാൻ ശ്രമിച്ച നാലുപേരെ പിടികൂടുകയും ചെയ്‌തു. പ്രദേശത്ത് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്തെ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ഗുജറാത്തിലെ ഖംഭാത് നഗരത്തിലും ഹിമ്മത് നഗരത്തിലും രണ്ട് സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷമുണ്ടായിരുന്നു. ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ തീയിട്ടു. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്നാണ് സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ