വയനാട്: ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയുഐപിആർ) അടിസ്‌ഥാനമാക്കിയാണ് പൊഴുതനയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. പഞ്ചായത്തിൽ പത്തിൽ കൂടുതലാണ് വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ.
ഡബ്ളിയുഐപിആർ അഞ്ചിനും പത്തിനും ഇടയിൽ ഇരുപതിൽ കൂടുതൽ പോസിറ്റീവ് കേസുകളുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയിൽ പത്തു തദ്ദേശ സ്‌ഥാപനകളിലെ 42 വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കില്ല. ഈ വാർഡുകളിലെ കാർഷിക പ്രവൃത്തി 50 ശതമാനം ആളുകളെ വെച്ച് നടത്താം.
സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ സർവീസ് നടത്തുന്ന പൊതു സ്വകാര്യ ബസുകൾ ആളുകളെ ഇറക്കാനോ, കയറ്റാനോ അനുവദിക്കില്ല. സ്‌കൂളുകൾ, കോളേജുകൾ, സിനിമാ ശാലകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പൊതു പരിപാടികൾ- സാംസ്‌ക്കാരിക-രാഷ്‌ട്രീയ ഒത്തുകൂടലുകൾ അനുവദിക്കില്ല.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ പങ്കെടുപ്പിക്കും തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. എന്നാൽ, പൊതുതന പഞ്ചായത്തിൽ ഇന്ന് മുതൽ ആവശ്യ സർവീസുകൾ ഒഴികെ (തോട്ടം മേഖല ഉൾപ്പടെ) എല്ലാവിധ പ്രവർത്തങ്ങളും രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കും.
Read also: തലപ്പാടിയിൽ നിയന്ത്രണം തുടരുന്നു; ഉപറോഡുകൾ മണ്ണിട്ടടച്ച് കർണാടക സർക്കാർ