വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ

By Trainee Reporter, Malabar News
wayanad news
Representational Image
Ajwa Travels

വയനാട്: ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയുഐപിആർ) അടിസ്‌ഥാനമാക്കിയാണ് പൊഴുതനയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത്. പഞ്ചായത്തിൽ പത്തിൽ കൂടുതലാണ് വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ.

ഡബ്ളിയുഐപിആർ അഞ്ചിനും പത്തിനും ഇടയിൽ ഇരുപതിൽ കൂടുതൽ പോസിറ്റീവ് കേസുകളുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയിൽ പത്തു തദ്ദേശ സ്‌ഥാപനകളിലെ 42 വാർഡുകളാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കില്ല. ഈ വാർഡുകളിലെ കാർഷിക പ്രവൃത്തി 50 ശതമാനം ആളുകളെ വെച്ച് നടത്താം.

സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ സർവീസ് നടത്തുന്ന പൊതു സ്വകാര്യ ബസുകൾ ആളുകളെ ഇറക്കാനോ, കയറ്റാനോ അനുവദിക്കില്ല. സ്‌കൂളുകൾ, കോളേജുകൾ, സിനിമാ ശാലകൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പൊതു പരിപാടികൾ- സാംസ്‌ക്കാരിക-രാഷ്‌ട്രീയ ഒത്തുകൂടലുകൾ അനുവദിക്കില്ല.

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ പങ്കെടുപ്പിക്കും തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. എന്നാൽ, പൊതുതന പഞ്ചായത്തിൽ ഇന്ന് മുതൽ ആവശ്യ സർവീസുകൾ ഒഴികെ (തോട്ടം മേഖല ഉൾപ്പടെ) എല്ലാവിധ പ്രവർത്തങ്ങളും രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കും.

Read also: തലപ്പാടിയിൽ നിയന്ത്രണം തുടരുന്നു; ഉപറോഡുകൾ മണ്ണിട്ടടച്ച് കർണാടക സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE