തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും. ഭക്ഷ്യോൽപന്നങ്ങൾ, പഴം, പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, ബേക്കറി തുടങ്ങിയവ വിൽക്കുന്ന സ്‌ഥാപനങ്ങൾ മാത്രമേ ഇന്ന് തുറക്കാൻ അനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെയാണ് ഈ സ്‌ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി.
അതേസമയം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന ഇന്നലെ കോവിഡ് വിലക്ക് ലംഘനം നടത്തിയതിന് 5346 ആളുകളുടെ പേരിൽ കേസെടുത്തു. 2003 പേരെ അറസ്‌റ്റ് ചെയ്യുകയും 3645 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 32 കേസുകൾ റിപ്പോർട് ചെയ്‌തു. മാസ്‌ക് ധരിക്കാത്ത 10,943 പേർക്കെതിരേയും നടപടിയെടുത്തു. അത്യാവശ്യ യാത്രകൾക്കല്ലാതെ പുറത്തിറങ്ങിയവർക്ക് എതിരേയാണ് നടപടിയുണ്ടായത്.
Also Read: ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്