ന്യൂഡെല്‍ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്‌റ്റ് ചെയ്‌തു. കര്‍ഷകരും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരും അറസ്‌റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
കർഷകരുടെ ട്രാക്‌ടര്‍ റാലിക്ക് പിന്നാലെ പ്രതിഷേധ സ്‌ഥലങ്ങളില്‍ ഒരുക്കിയിരുന്നു. ഇതിനിടയിലും കര്‍ഷകര്‍ക്കെതിരെ വലിയ ആക്രമണം നടന്നതില്‍ ഉന്നതതല പങ്കുണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കർഷകർ നടത്തുന്ന സമരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹിയിലെത്തിയ ഒരു വിഭാഗമാണ് ആക്രമണം അഴിച്ചുവിട്ടത്. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ആക്രമണം. സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു.
Read also: കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്