തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷം ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കന്നത്. പ്രതിഷേധങ്ങളിൽ സംഘർഷ സാധ്യത ഉണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
കളക്‌ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ സംസ്‌ഥാനതല ഉൽഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർവഹിക്കും. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ മുരളീധരൻ, കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ, കണ്ണൂരിൽ എം ലിജു, കോഴിക്കോട് വിപി സജീന്ദ്രൻ, മലപ്പുറത്ത് പിസി വിഷ്‌ണുനാഥ് വയനാട്ടിൽ ടി സിദ്ദിഖ്, തൃശൂരിൽ ബെന്നി ബെഹനാൻ എന്നിവർ ഉൽഘാടനം ചെയ്യും.
പാലക്കാട് വികെ ശ്രീകണ്‌ഠൻ, പത്തനംതിട്ടയിൽ വിടി ബൽറാം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരും മാർച്ച് ഉൽഘാടനം ചെയ്യും. പാലക്കാട് വികെ ശ്രീകണ്‌ഠൻ, പത്തനംതിട്ടയിൽ വിടി ബൽറാം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരും മാർച്ച് ഉൽഘാടനം ചെയ്യും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രതിഷേധവും സമരവും ശക്‌തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
Most Read: ബിജെപിയും കോൺഗ്രസും ഒക്കച്ചങ്ങാതിമാർ; കോടിയേരി