‘ഇന്ധനവില വർധനവിനെതിരെ സമരങ്ങൾ തുടരും’; സഭയ്‌ക്ക്‌ പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം

By Web Desk, Malabar News
VD-SAtheeshan
Ajwa Travels

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്‌ക്ക്‌ പുറത്ത് പ്രതിഷേധിക്കുകയാണ്.

സംസ്‌ഥാനം ഇന്ധന നികുതി കുറയ്‌ക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാരിന്റെ പിടിവാശി മാറ്റി, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങൾ തുടരും. ഇന്ധന വില വർധനവ് ജന ജീവിതം ദുസഹമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ജനങ്ങൾക്ക് ആശ്വാസമാകുന്ന ഇടപെടൽ വേണം. യുഡിഎഫ് കാലത്ത് ഇന്ധന നികുതി വരുമാനം 493 കോടിയാണ്. എൽഡിഎഫ് കാലത്ത് അധിക വരുമാനം 5000 കോടിയാണ്. ഇതിൽ നിന്ന് സബ്‌സിഡി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ യുഡിഎഫ് കാലത്ത് ഇന്ധന നികുതി 92 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കി. കഴിഞ്ഞ ആറ് വർഷമായി നികുതി നിരക്ക് കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 13 തവണ നികുതി കൂട്ടിയെന്നും മന്ത്രി പറഞ്ഞു. സൈക്കിളില്‍ സഭയിലെത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ, പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകുമോ എന്നു ചോദിച്ച് മന്ത്രി പരിഹസിക്കുകയും ചെയ്‌തു.

Entertainment News: ‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE