ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 40 ശതമാനം സീറ്റ് വനിതകൾക്ക് നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾ പൂർണമായി പങ്കെടുക്കുമെന്നും അവർ വ്യക്‌തമാക്കി.
“ഉന്നാവോയിലെ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക്, നീതി ലഭിക്കാത്ത ഹത്രസിലെ ഇരക്ക്, തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ലഖിംപൂർ ഖേരിയിൽ ഞാൻ കണ്ടുമുട്ടിയ പെൺകുട്ടിക്ക്… അങ്ങനെ ഉത്തർപ്രദേശിനെ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഓരോ വനിതകൾക്കും വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്,”- പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് വിദ്വേഷത്തിന്റെ രാഷ്‌ട്രീയമുണ്ടെന്നും അത് അവസാനിപ്പിക്കാൻ സ്‌ത്രീകൾക്ക് മാത്രമേ കഴിയൂ എന്നും അവർ പറഞ്ഞു. രാഷ്‌ട്രീയത്തിൽ തന്നോടൊപ്പം തോളോട് തോൾ ചേർന്ന് നടക്കാൻ പ്രിയങ്ക വനിതകളോട് അഭ്യർഥിച്ചു.
Most Read: ബിജെപി മഹാരാഷ്‌ട്ര ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്