തിരുവനന്തപുരം: കോവിഡ് മരണങ്ങൾ ഏഴ് മാസം സർക്കാർ ഒളിപ്പിച്ച് വെച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കൃത്യമായ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കയ്യെടുത്ത് ഇത് പുറത്ത് കൊണ്ടു വരുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ആരോപണം ഉയർന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നാം തരംഗത്തിലും, രണ്ടാം തരംഗത്തിലും കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകൾ പട്ടികക്ക് പുറത്ത് തന്നെയാണ്. ഇവരെ സർക്കാർ കണക്കിൽ ചേർത്തിട്ടില്ല.
സർക്കാർ പട്ടികയിൽ പെടാത്ത കോവിഡ് മരണങ്ങൾ എടുത്താൽ അത് പതിനായിരത്തിൽ അധികം വരും. ഇനിയും ഇക്കാര്യത്തിൽ സർക്കാർ ഇതേ നയം തുടരുകയാണെങ്കിൽ കൃത്യമായ എണ്ണം ശേഖരിക്കാൻ കോൺഗ്രസ് തന്നെ രംഗത്ത് വരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സംസ്‌ഥാനത്ത് ടിപിആർ കണക്കാക്കുന്നത് അശാസ്‌ത്രീയമാണെന്നും, പരിശോധന കൂട്ടി വേണം ടിപിആര്‍ കണക്കെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിൻ വിതരണം ക്രമത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Read Also: വെയർഹൗസ് നികുതി കുറച്ചു; ബാറുകളിൽ ഇന്ന് മുതൽ വിൽപന ആരംഭിക്കും