വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വാക്‌സിന്റെ പൂർണരൂപം ഉൾപ്പെടുത്തുന്നത് പരിഗണിക്കണം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. വാക്‌സിന്റെ പൂർണമായ പേര്, സ്വീകരിച്ച ആളുടെ പാസ്‌പോർട് നമ്പർ എന്നിവ കൂടി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

സൗദിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി റഹിം പട്ടർകടവനും കേരള മുസ്‌ലിം കൾചറൽ സെന്റർ വൈസ് പ്രസിഡണ്ട് മുസ്‌തഫ വടക്കൻപറമ്പിലും നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ  ഓക്‌സ്‌ഫഡ്-അസ്ട്രാസെനക കോവിഡ്19 വാക്‌സിൻ എന്ന മുഴുവൻ പേരും രേഖപ്പെടുത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

വാക്‌സിൻ സ്വീകരിച്ച ശേഷം വിദേശത്തേക്ക് യാത്ര ചെയ്യേണ്ട ആളുകൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട് നമ്പർ ഉൾപ്പടെയുള്ളവ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Read also : മികച്ച പ്രേക്ഷകാഭിപ്രായം നേടി ‘ഓത്ത്’ ഫസ്‌റ്റ് ഷോസ് ഒടിടിയിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE