കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ അഭിഭാഷകന്‍ ശ്രമിച്ചെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്‌ഥരോട് അഡ്വ. സജിത്ത് പറഞ്ഞു. സാമ്പത്തികമായി താന്‍ ബുദ്ധിമുട്ടിലായിരുന്നു എന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്‌ദം സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട് തിരിച്ചറിഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദങ്ങളിൽ നിന്ന് ദിലീപിന്റെ ശബ്‌ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്‌ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്‌ദങ്ങൾ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
Most Read: ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി