ചിപ്പ് ക്ഷാമവും കോവിഡും; അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവ് നേരിട്ട് മാരുതി

By Staff Reporter, Malabar News
maruti-suzuki-export-incresed
Representational Image
Ajwa Travels

ബെംഗളൂരു: ആഗോള ചിപ്പ് ക്ഷാമം ഉൽപാദനം മന്ദഗതിയിലാക്കുകയും അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയരുകയും ചെയ്‌തതിനാൽ മാരുതി സുസുക്കിയുടെ മൂന്നാം പാദ അറ്റാദായത്തിൽ ചൊവ്വാഴ്‌ച പ്രതീക്ഷിച്ചതിലും വലിയ ഇടിവ് രേഖപ്പെടുത്തി. പ്ളാന്റുകൾ അടച്ചതും കുറഞ്ഞ ശേഷിയിൽ പ്രവർത്തിച്ചതും കമ്പനിയുടെ അറ്റാദായത്തിൽ 48 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാക്കിയത്.

ചിപ്പ് ക്ഷാമവും കൂടി എത്തിയതോടെ കമ്പനിയുടെ ഉൽപാദനത്തിൽ നേരിട്ട കനത്ത തിരിച്ചടി വിൽപനയിലും പ്രതിഫലിച്ചു. നിലവിൽ പ്രതീക്ഷിച്ചതിലും 90,000 യൂണിറ്റുകളുടെ കുറവാണ് ഉൽപാദനത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, 240,000 വാഹനങ്ങൾ ബുക്ക് ചെയ്‌ത്‌ ഉപഭോക്‌താക്കൾ വിതരണം കാത്തിരിപ്പുണ്ടെന്നും കമ്പനി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

അസംസ്‌കൃത വസ്‌തുക്കളുടെ വിലയും ഷിപ്പിംഗ് ചിലവും കൂടിയത് കാരണം കമ്പനിക്ക് കനത്ത നഷ്‌ടമാണ് നേരിടേണ്ടി വരുന്നത്. ഇതിനെ മറികടക്കാൻ വേണ്ടി കഴിഞ്ഞ വർഷം രണ്ടിലധികം തവണ മാരുതി സുസുക്കി വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് പ്രതിസന്ധി മറികടക്കാൻ പര്യാപ്‍തമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also: തിയേറ്റർ അടച്ചിടുന്നതിന് സ്‌റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE