നിരന്തരം ആക്ഷേപത്തിന് ഇരയായി, നീതി ലഭിക്കും വരെ പോരാടും; ഡോ. നജ്‌മ

By Staff Reporter, Malabar News
MALABARNEWS-DR.NAJMA
Dr, Najma. Image Courtesy: Mathrubhumi
Ajwa Travels

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിചരണത്തില്‍ വീഴ്‌ച ഉണ്ടായതിനെ തുടര്‍ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ആരോപണത്തില്‍ പോലീസ് ഡോ. നജ്‌മയുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ജൂനിയര്‍ റസിഡന്റ് ഡോക്‌ടറായ നജ്‌മയാണ് കോവിഡ് പരിചരണത്തില്‍ വീഴ്‌ച ചൂണ്ടിക്കാണിച്ചത്.

ഇന്ന് വൈകീട്ട് നാല് മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് രാത്രി എട്ട് മണി വരെ നീണ്ടുനിന്നു. മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിശദമായ മൊഴി പോലീസിന് നല്‍കിയിട്ടുണ്ടെന്നും നജ്‌മ പ്രതികരിച്ചു. മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ അശ്രദ്ധ പുറം ലോകത്തെ അറിയിച്ചതോടെ സംഭവം വിവാദമായിരുന്നു.

എന്നാല്‍ ഇതിനു ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം താന്‍ നിരന്തരം ആക്ഷേപത്തിന് ഇരയാവുക ആണെന്നും ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്ന് ഡോ. നജ്‌മ പറഞ്ഞു.

നീതി ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്‌തമാക്കി. ഹാരിസിന്റെ മരണം സംബന്ധിച്ച് കളമശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡോ. നജ്‌മ മുന്‍പ് പരാതി നല്‍കിയിരുന്നു. ദേശാഭിമാനി പത്രത്തിനും, ഒരു ഫേസ്ബുക്ക് കൂട്ടായ്‌മക്കും, കളമശ്ശേരി സി.ഐ.ടി.യു യൂണിയനും എതിരെയാണ് നജ്‌മ പരാതി നല്‍കിയത്.

Read Also: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE