തിരുവനന്തപുരം: കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്‌ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്‌ഞാ മാമാങ്കമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസൻസ് അല്ലെന്ന് പറഞ്ഞ വി മുരളീധരൻ ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍, തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ എകെജി സെന്ററിലെ കേക്കുമുറി ആഘോഷത്തെയും മുരളീധരൻ വിമർശിച്ചു. കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കിയതെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. മാത്രവുമല്ല ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ഇത്തരമൊരു കാര്യം ചെയ്‌തതിന് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
Read Also: കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി