ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസൻസല്ല; സത്യപ്രതിജ്‌ഞാ മാമാങ്കം എന്തിനെന്ന് വി മുരളീധരന്‍

By Staff Reporter, Malabar News
v muraleedharan_pinarayi
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ അ‍ഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്‌ഞ പാടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്‌ഞാ മാമാങ്കമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഭരണത്തുടര്‍ച്ച എന്തും ചെയ്യാന്‍ ജനം നല്‍കിയ ലൈസൻസ് അല്ലെന്ന് പറഞ്ഞ വി മുരളീധരൻ ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍, തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ എകെജി സെന്ററിലെ കേക്കുമുറി ആഘോഷത്തെയും മുരളീധരൻ വിമർശിച്ചു. കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിര്‍ത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് നല്‍കിയതെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. മാത്രവുമല്ല ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള നഗരത്തില്‍ ഇത്തരമൊരു കാര്യം ചെയ്‌തതിന്‌ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Read Also: കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE